Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ravindra Jadeja

ലങ്കയെ വിറപ്പിക്കാൻ യോർക്കർ കിംഗ് തിരിച്ചെത്തുന്നു; ഫിറ്റ്നസ് വീണ്ടെടുത്ത് ജസ്പ്രീത് ബുംറ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ജസ്പ്രീത് ബുംറ ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരം ബംഗളൂരുവിലെ ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയാണ് ടീമിൽ ഇടംനേടിയത്.

ഫിറ്റ്നസ് പരിശോധന വിജയിക്കണമെന്ന വ്യവസ്ഥയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡില്‍ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുംറ കളിക്കുമെന്നാണ് റിപ്പോർട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ബുംറയുടെ തിരിച്ചുവരവ് വലിയ കരുത്താണ് പകരുന്നത്.

ശ്രീലങ്കയ്ക്ക് തൊട്ടുമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2027-ലെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പരയിലെ വിജയങ്ങൾ നിർണായകമാണ്. നിലവിൽ ശേഷിക്കുന്ന ഒമ്പതുടെസ്റ്റുകളില്‍ ഏഴെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകൂ. ശ്രീലങ്കയിലെ പരമ്പരയ്ക്ക് ശേഷം ഈ വര്‍ഷാവസാനം ന്യൂസിലന്‍ഡിലേക്ക് പര്യടനമുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജുഡേജയും പരമ്പരയ്ക്കായി ടീമിലേക്ക് തിരിച്ചെത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് ടീമിലെ മറ്റ് പേസ് ബൗളർമാർ.

Sports

ധാരണയായി; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്

ചെന്നൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിക്കുമെന്ന് സൂചന. ചെന്നൈ താരങ്ങളായ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർക്കു പകരമായാണ് സഞ്ജു ടീമിലേക്ക് എത്തുന്നത്.

ഇരു ഫ്രാഞ്ചൈസികളും ട്രേഡില്‍ ഉള്‍പ്പെടുന്ന മൂന്ന് താരങ്ങളുമായി സംസംസാരിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇരു ഫ്രാഞ്ചൈസികളും വിവരം പുറത്തുവിട്ടിട്ടില്ല. ട്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്ന് കളിക്കാരുടെ പേര് രാജസ്ഥാനും സിഎസ്‌കെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന് മുന്നില്‍ വെക്കണം.

ട്രേഡിംഗ് നിയമങ്ങള്‍ അനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചുകഴിഞ്ഞാല്‍ ഫ്രാഞ്ചൈസികള്‍ക്ക് അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താം. 2012 മുതല്‍ ജഡേജ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു.

ഇക്കാലയളവില്‍ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു. 2025ലെ മെഗാ ലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെയും ജഡേജയെയും യഥാക്രമം രാജസ്ഥാനം ചെന്നൈയും നിലനിർത്തിയത്.

പരിക്കിനെ തുടർന്നു കഴിഞ്ഞ സീസണിൽ സഞ്ജുവിന് എല്ലാ മത്സരങ്ങളും കളിക്കാൻ സാധിച്ചിരുന്നില്ല. 2013ലാണ് സഞ്ജു സാംസൺ രാജസ്ഥാനിലെത്തുന്നത്.

Latest News

Corehub Up